Tuesday, September 25, 2012

ആത്മഹത്യ ചെയ്താലെന്ത് ..?

ആത്മഹത്യ ചെയ്താലെന്ത് ..?

(ഇത് ആത്മഹത്യ ചെയ്യുവാനുള്ള പ്രേരണാക്കുറിപ്പല്ല :ഒരു ഭ്രാന്തന്‍ ചിന്തയുടെ മൊഴിപ്പകര്‍പ്പ് !)

''ജീവിക്കാന്‍ കൊതിയുള്ള മനുഷ്യര്‍ ആത്മഹത്യ ചെയ്യാനിടയാവുന്ന സന്ദര്‍ഭങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടെണ്ടതല്ലേ..?''
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവായ ശ്രീ.എം.ജി.ശശി, ജനമനസ്സാക്ഷി മുന്‍പാകെ ഇപ്രകാരം ചോദിക്കവേ,
ഏറെ നാളായി ഉള്ളിലുറങ്ങിയിരുന്ന കനല്‍ചിന്തകലാണ് ഊതിയുണര്‍ത്തപ്പെട്ടത്‌ !
''ആത്മഹത്യ ചെയ്താലെന്ത്..?''
പ്രഥമ കേള്‍വിയില്‍ പ്രതിലോമകരമെന്നു തോന്നിപ്പിക്കാവുന്ന ഈ ചോദ്യത്തിന്, പക്ഷെ ശക്തി പകരുന്ന ചില ന്യായങ്ങളും 
ന്യായീകരങ്ങളും എന്നെ പിന്തുണയ്ക്കുന്നുണ്ട്.
ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്ന സ്ഥലം,ആലപ്പുഴ ജില്ലയിലെ നൂറനാട്‌ ആണെന്ന് രണ്ടുവര്‍ഷം മുന്‍പ് 
നടന്ന പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു.ആത്മഹത്യകള്‍ ഏറിവരുന്ന സംസ്ഥാനമെന്ന 'ദുഷ്ക്കീര്‍ത്തി'യും കേരളത്തിനുണ്ട്.
മലയാളി ആത്മഹത്യകളുടെ മുഖ്യകാരണം സാമ്പത്തിക പ്രതിസന്ധി തന്നെയാണ്.കര്‍ഷക ആത്മഹത്യകള്‍ എല്ലാം 
കടക്കെണി മൂലമാണെന്ന ദയനീയ ചിത്രങ്ങളും നമുക്ക് മുന്നിലുണ്ട്.കുടുംബപ്രശ്നങ്ങളോ പ്രണയനൈരാസ്യങ്ങളോ മൂലമുള്ള 
സ്വയംഹത്യകള്‍ പ്രായേണ കുറവാണ്.
ആത്മഹത്യകള്‍ ഒഴിവാക്കാനുള്ള പരിശ്രമങ്ങള്‍,ഉപദേശങ്ങളിലും സുവിശേഷങ്ങളിലും ഒതുങ്ങാരാണ് പതിവ്.
സാമ്പത്തിക ക്ലേശങ്ങളാല്‍ ജീവനൊടുക്കാന്‍ തീരുമാനിക്കെണ്ടിവരുന്ന ഒരാളുടെ വീക്ഷണങ്ങള്‍ പരിശോധിച്ചാല്‍,അയാള്‍ 
ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരങ്ങള്‍ കൊടുത്തു മാനവനീതി പ്രകടിപ്പിക്കേണ്ട ബാധ്യത സഹാജീവികള്‍ക്കുണ്ട്.
സുദൃഡമായ കുടുംബബന്ധങ്ങളിലധിഷ്ടിതമാണ് കേരളത്തിന്റെ സമൂഹനിര്‍മ്മിതി.ഒരാളുടെ ഇതപര്യന്തമുള്ള ജീവിതം,
അയാളുടെ കുടുംബത്തിനു ദുരിതങ്ങളെ ഉണ്ടാക്കിയിട്ടുല്ലുവെങ്കില്‍ ബന്ധങ്ങള്‍ ശിഥിലമാവുക സ്വാഭാവികം.അത് അസ്തിത്വബോധത്തെ 
ബാധിക്കുകയും ,ജീവിക്കുന്നത് അര്‍ത്ഥശൂന്യമായിതോന്നുകയും ചെയ്യാം.മരണത്തെ സ്വയം വരിക്കാന്‍ തീരുമാനിക്കുന്നത് 
അങ്ങിനെയാണ്.
ഇത്തരം ഒരു ഘട്ടത്തില്‍,മനശാസ്ത്രവിടഗ്ദരുടെയോ കൌണ്‍സിലിംഗ് സെന്ടരുകളുടെയോ ധ്യാനകേന്ദ്രങ്ങളുടെയോ ഇടപെടല്‍ 
കൊണ്ട് ഒരാളിന് ഒരുപക്ഷെ,ജീവിതത്തിലേയ്ക്ക് തിരിച്ചുവരാന്‍ കഴിഞ്ഞേക്കാം.എന്നാല്‍ ,അങ്ങിനെ ജീവിതത്തിലേയ്ക്ക് മടങ്ങി
യെത്തുന്നയാള്‍ വീണ്ടും പഴയ സാഹചര്യങ്ങളെ തന്നെയാണ് നേരിടേണ്ടിവരിക എന്നതാണ് സമൂഹം ചിന്തിക്കാതെ പോകുന്ന ഒരു 
യാഥാര്‍ത്ഥ്യം.ആത്മഹത്യയിലേയ്ക്ക് നയിച്ച കാരണങ്ങള്‍ അതേപടി നിലനില്‍ക്കുന്നു എന്നര്‍ഥം.
കടംകൊണ്ട് നട്ടംതിരിയുന്ന ഒരാള്‍ക്ക്‌ തല്ക്കാല നിലനില്പ്പിനായും മറ്റും ചെറിയ ചെറിയ തെറ്റുകളും കള്ളങ്ങളും ചെയ്യേണ്ടിവരാറുണ്ട്.വേട്ടയാടാന്‍ വരുന്ന പലിശക്കാരനോട് പല നുണകള്‍ പറഞ്ഞു തിരിച്ചയക്കുകയും,പിന്നാലെയുണ്ടാകുന്ന 
സംഘര്‍ഷങ്ങളിലൂടെ കൂടുതല്‍ ഗുരുതരമായ പാപങ്ങള്‍ അയാള്‍ക്ക്‌ പ്രവര്‍ത്തിക്കേണ്ടിവരികയും ചെയ്യുന്നു.സ്വന്തം പ്രതിജ്ഞ 
പാലിക്കാനാവാതെ ആത്മവഞ്ചന നടത്തുന്നതിലും ഉത്തമം മരണം തന്നെയെന്ന് അയാള്‍ വീണ്ടും തീരുമാനമെടുക്കുന്നു.
അത്തരം ഒരു ആത്മഹത്യയെ തെറ്റെന്നു പറയുവാനാകുമോ..? തെറ്റെന്നാണ് ഉത്തരമെങ്കില്‍ ഒരു മനുഷ്യസ്നേഹി എന്നാ നിലയ്ക്ക് 
ആ ആത്മഹത്യാ സാഹചര്യങ്ങള്‍ ഒഴിവാക്കാനുള്ള ഉത്തരവാദിത്തം കൂടി നിങ്ങള്‍ ഏറ്റെടുക്കേണ്ടി വരും.
വ്യക്തിയുടെ മനോനില ശരിയാക്കാന്‍ യത്നിക്കുന്ന കൌന്സലിംഗ് സെന്ടരുകള്‍ക്കോ ധ്യാനകേന്ദ്രങ്ങള്‍ക്കോ അത് ഏറ്റെടുക്കാനാവില്ല.യഥാര്‍ത്ഥത്തില്‍ ,മരിക്കാനുറച്ച ഒരാളുടെ പ്രതിസന്ധി തീര്‍ക്കാന്‍ സമുദായത്തിലെയോ സമൂഹത്തിലെയോ 
മറ്റംഗങ്ങള്‍ വിചാരിച്ചാല്‍ നിഷ്പ്രയാസം സാധിക്കും.ഒരാള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുക എന്നത് എളുപ്പമുള്ള കര്‍മ്മമാണ്.
പക്ഷെ,അയാള്‍ക്കുവേണ്ടി സ്വന്തം സമ്പാദ്യത്തിന്റെ ഒരംശം ത്യജിക്കുക ആലോചനയില്‍ പോലും വരുന്ന കാര്യമാവില്ല..
ഒരു സാമാന്യ മതവിശ്വാസിയോ സാധാരണക്കാരനോ അതിനു തയ്യാറല്ല.സമൂഹം പൂര്‍ണ്ണമായും അത്തരമൊരു പരിഹാരത്തെ 
തള്ളിക്കളഞ്ഞിരിക്കുന്നു. (ഇസ്ലാമില്‍ പ്രവാചകന്‍ ജുംഅ നമസ്ക്കാരം വെള്ളിയാഴ്ച നിര്‍ബന്ധമാക്കിയത് സത്യത്തില്‍ സമുദായത്തിലെ 
കടബാധ്യതക്കാരെ തിരിച്ചറിയുവാന്‍ വേണ്ടിയിട്ടാണ് എന്ന കാര്യം ഇവിടെ പ്രസക്തം )
അഭിമാനക്ഷതവും നഷ്ടബോധവും കാരണം ആട്മാഹത്യക്കൊരുങ്ങുന്നവനോട് ''ഏത് പ്രശ്നത്തിനും പരിഹാരമുണ്ട് സ്നേഹിതാ ..''
എന്ന സാധാരണോക്തി പറഞ്ഞതുകൊണ്ട് പ്രയോജനമില്ല .കടം കൊടുത്തയാളിന്‍റെയടുത്ത് വാചകക്കസര്‍ത്തും സുഭാഷിതങ്ങളും ചെലവാകുമോ..?
ലോകത്തിലെ ഏറ്റവും വലിയ സമ്പന്നര്‍ ജീവിക്കുന്ന ഇന്ത്യയില്‍ തന്നാണ് ഏറ്റവും കൂടുതല്‍ ദരിദ്രരും കഴിഞ്ഞുകൂടുന്നത്.
സാമ്പത്തികപ്രതിസന്ധി മൂലം ആത്മഹത്യ ചെയ്യുന്നവരാകട്ടെ ,ഭൂരിഭാഗവും ഇടത്തട്ടുകാരാനെന്നത് ശ്രദ്ധേയമാണ്.നമ്മുടെ സാമൂഹിക സാഹചര്യങ്ങളില്‍ ഇടത്തരക്കാരുടെ അഭിമാനബോധവും സംസ്ക്കാരവിശേഷങ്ങളും സൂക്ഷ്മമായ മനശാസ്ത്ര വിശകലനത്തിനു വിധേയമാക്കേണ്ടതുണ്ട്.
മൊത്തം ജനസാന്ദ്രതയുടെ പതിനായിരത്തിലൊരു അംശം ആത്മഹത്യ ചെയ്യുന്നു എന്നാണു കണക്ക്.മനോവിഭ്രാന്തികള്‍ ഉള്ളവരെ 
ഒഴിവാക്കിയാല്‍,അന്പതിനായിരത്തിലോരാള്‍ വ്യക്തമായ കാഴ്ചപ്പാടോടെ മരിക്കുന്നവനാണ്.(പല മാരഗങ്ങള്‍ തേടിത്തേടി നടന്ന്,
ഒന്നും ഫലപ്രദമാകാതെ വരികയും, തന്‍റെ ജീവിതം മറ്റുള്ളവര്‍ക്ക് ഉപദ്രവമാണെന്ന് തിരിച്ചറിയുകയും ചെയ്യുമ്പോള്‍ സ്വയം പിന്‍വാങ്ങുന്നവന്‍ !)
പ്രതിസന്ധികളില്‍പെട്ടുപോയില്ലായിരുന്നുവെങ്കില്‍,സമൂഹത്തിനു മുഴുവന്‍ ഉപകാരപ്പെട്ടേക്കാവുന്ന പലതും ചെയ്യാന്‍ പ്രാപ്തി 
ഉള്ളവനായിരിക്കാം അവന്‍! തല്പരിതസ്ഥിതിയില്‍ തന്‍റെ മരണമാണ് ഏറ്റവും നല്ല സാമൂഹ്യസേവനമെന്നു അവന്‍ കരുതിപ്പോവുന്നു.!
മനുഷ്യായുസ്സിന്റെ കാര്യമാണ് ഇനി -
കൃത്യമായി ഇത്രാം തീയതി ഇത്ര മണിക്ക് മരിക്കുമെന്ന് ഒരാള്‍ക്കരിയാമെങ്കില്‍ ,ആയുസ്സ്‌ ഇത്ര കൊല്ലമെന്ന് സ്ഥിരീകരിചിട്ടുണ്ടെങ്കില്‍,അതിനു മുന്‍പേ മരിക്കാന്‍ ശ്രമിക്കുന്നത് അപരാധം തന്നെയാണ്.കാരണം,ആയുസ്സിന്റെ ഗ്യാരണ്ടി നിലനില്‍ക്കുന്നതുകൊണ്ട് അത് തീരുംവരെ എല്ലാം ക്ഷമിച്ചു കഴിഞ്ഞുകൂടുക കടമയായി മാറുന്നു ! എന്നാല്‍,അത്തരമൊരു ഉറപ്പു ദൈവത്തില്‍ നിന്നോ പ്രകൃതിയില്‍ നിന്നോ ഇല്ലല്ലോ..! ''ആയുസ്ഥിരതയുമി,ല്ലതി നിന്ദ്യമീ നരത്വം '' എന്ന കുമാരനാശാന്റെ വരികള്‍ ഓര്‍മ്മിക്കുക.
ഏത് നിമിഷവും മരിക്കാം എന്ന അസ്ഥിരത സത്യമായ സ്ഥിതിക്ക് നമ്മള്‍ എപ്പോള്‍ മരിച്ചാലെന്തു ? അതെങ്ങിനെ ആയുസ്സിന്റെ 
ലംഘനമാകും ? ദൈവനീതിക്കെതിരാവും ?
അല്ലെങ്കില്‍ത്തന്നെ ഒരേ വയറും ദഹനശേഷിയുമായി ഭൂമിയില്‍ പിറന്നവന് രണ്ടുതരം ഭക്ഷണം വിളമ്പുന്ന ഈശ്വരനീതിയാനല്ലോ 
പുലര്‍ന്നുവരുന്നത്.വിശപ്പിന്റെ കാര്യത്തില്‍ പോലും തുല്യനീതി നടപ്പാക്കാത്ത ആ ശക്തി തന്നെയാണല്ലോ ''എല്ലാം അനുഭവിച്ചോണ൦''
എന്ന് പറഞ്ഞു വിരട്ടുന്നത്! 
മനശാന്തിയും ലക്ഷ്യങ്ങളും കൈവിട്ടുപോകയാല്‍ ആത്മാഹൂതി നടത്തിയവരെ പുരാണ ഇതിഹാസങ്ങളില്‍ പോലും കാണാനാവും .അംഗരാജാവിനാല്‍ പരിത്യജിക്കപ്പെട്ട അംബയു൦ രാവണ സ്പര്‍ശമേറ്റ വേദവതിയും ചാരിത്ര്യം നഷ്ടപ്പെട്ടതായി തിരിച്ചറിഞ്ഞ തുളസിയുമൊക്കെ ആത്മഹത്യ വരിച്ച് നന്മ പ്രകാശിപ്പിച്ച ഉദാഹരണങ്ങള്‍ തന്നെ.
ആത്മഹത്യ ചെയ്യുന്നവന്‍ 'ഭീരു' എന്ന പഴഞ്ചന്‍ വിരട്ടുന്യായത്തിലും ,'ആത്മാവിന്റെ ഹത്യ' എന്ന അപമാന പ്രയോഗത്തിലും 
കഴമ്പില്ല.ത്യജിക്കുന്നവന്‍ ത്യാഗിയാനെങ്കില്‍ ജീവന്‍ ത്യജിക്കുന്നവന്‍ ''ജീവത്യാഗി''യാണ്.
വൃത്തികെട്ട സാഹചര്യങ്ങളോട് പൊരുതിയും ഇണങ്ങിയും സ്വയമൊരു വൃത്തികെട്ടവനായി മുന്നോട്ടു ജീവിക്കാന്‍ 
സമ്മതമില്ലാത്തതു കൊണ്ടാണല്ലോ അവന്‍ സുധീരമായ ഒരു നിശ്ചയത്തിലെത്തുന്നത് .ആ നിലയ്ക്ക് ധീരനെന്നാണ് മടിക്കാതെ 
വിളിയ്ക്കേണ്ടത് .
ഒരിക്കല്‍, ആത്മഹത്യക്ക് ശ്രമിച്ചു പരാജയമടഞ്ഞ എനിക്ക് ''പൂര്‍ണ ന്യായത്തോടെ ഒരു ജീവത്യാഗം '' എന്ന ആശയവും ആശയും 
ഉള്ളിലുണ്ട് എന്നത് മറച്ചു വയ്ക്കുന്നില്ല.
പക്ഷെ ഇപ്പോള്‍ ഞാനൊരു തികഞ്ഞ ഭീരുവാണ് ;ജീവിയ്ക്കാനും മരിക്കാനും !
ധീരനാവാനുള്ള ശ്രമം തുടരുന്നു..
----കെ.എസ്.നൗഷാദ്‌ 
(കലാകൗമുദി വാരികയില്‍ ഞാന്‍ എഴുതിയ വിവാദ ലേഖനം )

Monday, January 16, 2012

എഴുതാപ്പുറങ്ങള്‍ -2--------

ഇരുച്ചക്ക്ര സഞ്ചാരം 
ഇരുപത്തൊന്നു കഴിഞ്ഞു മതി !

ശവക്കുഴികളൊരുക്കുന്ന പൊതുവഴികളെ പോലെ തന്നെ പ്രധാനമാണ് ,
പൊതുനിരത്തിലെ ചെത്തുവീരന്മാരുടെ ചെയ്തികളും! അപകടങ്ങളുടെ അനുദിനമുള്ള കണക്കു
പരിശോധിച്ചാല്‍ ,ഇരുചക്രവാഹന സന്ചാരികള്‍ മുന്നിട്ടു നില്‍ക്കുന്നു.
അറിഞ്ഞുകൊണ്ട് അത്യാഹിതങ്ങളുടെ വായിലേയ്ക്ക് ചക്ക്രമുരുട്ടുന്നവരിലേറെയും കോളേജ് വിദ്യാര്ധികളാണ്.
നഗരത്തിരക്കിലൂടെ മൂളിപ്പറക്കുന്ന കുമാരന്മാരില്‍ പലരും അവശ്യ സഞ്ചാരത്തിനു വാഹനം ഉപയോഗിക്കുന്നവരല്ല.
'ഷൈന്‍' ചെയ്യുക മാത്രമാണ് ഉദ്ദേശമെന്നു അവര്‍ തന്നെ സമ്മതിച്ചു തരും. ട്രാഫിക് നിയമങ്ങളെയും ഗട്ടര്‍ റോഡുകളെയും
അവഗണിച്ചു അതിശീക്ക്രം പായുന്ന കൌമാരപ്രായക്കാരുടെ ബൈക്കുകളില്‍ മിനിമം മൂന്ന് പേരാണ് യാത്ര.
പക്വത എത്താത്ത പ്രായത്തിലുള്ള ഈ കുതിപ്പ് മരണത്തിലേയ്ക്കാണ്. നടുറോഡില്‍ തലച്ചോറ് തകര്‍ന്നു ,ചോരയില്‍
കുളിച്ചോടുങ്ങുന്ന ഭൂരിഭാഗം ഇരുച്ചക്ക്ര സഞ്ചാരികളും ഇരുപതില്‍ താഴെ പ്രായമുള്ളവരാകുമ്പോള്‍,ദുരന്തം
എങ്ങിനെ കടന്നു വന്നുവെന്ന് ഊഹിയ്ക്കാവുന്നതെയുള്ളൂ.
ദൈനംദിനം ഉയര്‍ന്നുകൊണ്ടിരിക്കുന്ന അപകടനിരക്കിനു കടിഞാണിടുവാന്‍ ,നിയമത്തെയും നിരത്തുകളെയും പരിപാലിക്കുന്നവര്‍ക്ക്
കഴിയണം. 21 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കാതിരിക്കുക എന്നതാണ്
ഏറ്റവും പ്രായോഗികവും ലളിതവുമായ നടപടി. ലൈസന്‍സ് ഇഷ്യു ചെയ്യുന്നതിന്റെ ഇപ്പോഴത്തെ പ്രായപരിധി പതിനെട്ടാണ്.
അത് ഇരുപത്തോന്നാക്കുന്നതോടെ ചെത്തുവീരന്മാരുടെ വണ്ടികള്‍ കളം വിടും. മീശ മുളയ്ക്കാത്ത മക്കളുടെ
ജീവന്‍ മാതാപിതാക്കള്‍ക്ക് നഷ്ടപ്പെടുകയുമില്ല.
ഇന്ധന ലാഭം രാജ്യത്തിന്റെ അടിയന്തിരാവാശ്യമായി മാറിയിരിക്കുന്ന ഈ ഘട്ടത്തില്‍ ഇത്തരമൊരു നിയമം അനല്‍പ്പമായ
പ്രയോജനം ചെയ്യുമെന്ന് ഉറപ്പ് .കാമ്പസ് വളപ്പുകളില്‍ നിന്ന് കുമാരന്മാരുടെ കുതികുതിപ്പന്‍ വണ്ടികള്‍ അപ്രത്യക്ഷമാകുമ്പോള്‍
ഗുരുക്കന്മാരുടെ മനസ്സിലെ ആധിയും വിട്ടകലും.
ഓടിക്കുന്ന വണ്ടിയില്‍ ഓവര്സ്പ്പീടും ഓവര് ഷൈനിങ്ങും പാടില്ലെന്ന തത്വം മറന്നു ,മരണത്തെ അഭിവാദ്യം ചെയ്തു
പായുന്ന കൊച്ചനുജന്മാര്‍ക്കു നിയമത്തിന്റെ വിലക്ക് വന്നാല്‍ അതനുസരിച്ചേ മതിയാകൂ..
----------കെ .എസ്.നൗഷാദ്

Sunday, January 15, 2012


-എഴുതാപ്പുറങ്ങള്‍ -

ടെലിഫോണ്‍ ബില്ലിലെ 
കള്ളക്ക ളികള്‍ പൊളിക്കുവാന്‍ ... 

                    ഉപഭോക്തൃ സംരക്ഷണത്തിന്‍റെ കാലമാണിത്.എന്നിട്ടും ഉപയോഗിക്കുന്ന വസ്തുവിനെ കുറിച്ചുള്ള പരാതി പരിഗണിക്കപ്പെടാതെ വരുന്നത് കഷ്ടകരമാണ്.
 
ടെലിഫോണ്‍ സംവിധാനത്തിന്‍റെ ചൊവ്വില്ലായിമയെപറ്റി സങ്കടം പറയാത്ത ഒറ്റ കന്‍സ്യുമറും കേരളത്തിലുണ്ടാവില്ല.ഉത്തരവാദിത്വമില്ലാത്ത തൊഴില്‍ ചെയ്യുന്ന ഇത്രയേറെ ജീവനക്കാരെ മറ്റൊരു വകുപ്പില്‍ കാണാനും പ്രയാസം .

'ചത്താലും ചത്തില്ലെകിലും കുഴിച്ചിട്ടേ തീരു'എന്ന പിടിവാശി പോലെയാണ് ടെലിഫോണ്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ നീക്കങ്ങള്‍....................നാളുകളായി പൂട്ടികിടക്കുന്ന വീടിന്‍റെ ഉടമസ്ഥന് ഞെട്ടലുണ്ടാക്കുന്ന ബില്‍ സമ്മാനിക്കുക,എസ് .ടി .ഡി,ഐ.എസ്.ഡി .സൌകര്യമില്ലാത്ത ടെലിഫോണിനും  ആയിരങ്ങളുടെ കമ്പ്യുട്ടര്‍ ബില്ല് വരിക ,കംപ്ലൈന്റ്റ്‌ വിളിച്ചുപറയുന്ന ഫോണ്‍ കൂടി തകരാറിലാക്കുക തുടങ്ങിയ വിനോദങ്ങളുമായിട്ടാണ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രയാണം.

കമ്പ്യുട്ടര്‍ ബില്ലുകള്‍ തെറ്റാണെങ്കിലും ശരിയാണെങ്കിലും തുക അടച്ചേ പറ്റു.സംശയമുണ്ടാക്കില്‍, അത് പുനപരിശോധിക്കുവാനുള്ള സംവിധാനം ഇന്ന് നിലവില്ലില്ല.ഇപ്പോള്‍ നിലവിലുള്ള സംബ്രദായമനുസരിച്ചു ഒരു ടെലിഫോണ്‍ ജീവനക്കാരന്‍ വിചാരിച്ചാല്‍ വരിക്കാരന്‍റെ ഫോണ്‍ നമ്പരില്‍ ബില്‍തുക വരുത്തികൊണ്ട് ജീവനക്കാരന് ഇഷ്ടമുള്ളടത്തെയ്ക്ക് ഒക്കെ ഫോണ്‍ ചെയ്യാന്‍ സാധിക്കും.

ഇലക്ട്രിസിറ്റിബോര്‍ഡിന്‍റെതു പോലെ വരിക്കാര്‍ക്കും മീറ്റര്‍ വച്ചുകൊടുക്കുകയാണ് നീതിപൂര്‍വ്വമായ മാര്‍ഗ്ഗം.!പബ്ലിക്‌ടെലിഫോണ്‍ ബൂത്തുകളില്‍ സ്ഥാപിച്ചു കൊടുത്തിരിക്കുന്ന മീറ്ററുകള്‍  കൃത്യമായി കണക്കുകള്‍ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു .ഇതേ സംവിധാനം എന്തുകൊണ്ട് സ്വകാര്യ വരികാര്‍ക്കിടയില്ലും നടപ്പിലാക്കികൂടാ?

തന്‍റെ ടെലിഫോണ്‍ ബില്ലിനെ സംബന്ധിച്ച് ആക്ഷേപമുള്ള ഒരു ഉപഭോക്താവ്‌,സംശയനിവൃത്തിക്കായി മീറ്റര്‍ ആവശ്യപെട്ടാല്‍ അത് സ്ഥപിച്ചുകൊടുക്കുവാന്‍ ബന്ധപെട്ട അധികാരികള്‍ മടിക്കുന്നതെത്ന്തിനാണ്?മീറ്റര്‍ സ്ഥാപിക്കുന്നതിന്‍റെ പൂര്‍ണമായ ചിലവ്കൂടി വഹിക്കുവാന്‍ വരിക്കാരന്‍ സന്നദ്ധനാണെന്നിരിക്കയാണ് ഈ  വൈമനസ്യമെന്നോര്‍ക്കുക

ടെലിഫോണ്‍ വകുപ്പിന്റെ ശുദ്ധവെളച്ചിലാണിത്.ജീവനക്കാരുടെ നിരുത്തരവാദിത്തത്തിനുമേല്‍ കൂച്ച്വില   ങ്ങു വീഴുമെന്ന ഭയം!
അടിയ്ക്കടി കൈക്കൂലിക്ക് കൈ നീട്ടുന്ന ലൈന്മാന്മാരെ പിണക്കിയയച്ചാലുണ്ടാകുന്ന പ്രതികാര നടപടികളും മീറ്റര്‍ വരുന്നതോടെ അവസാനിക്കുമല്ലോ.
കീ ബോര്‍ഡില്‍ തോന്നും പോലെ വരുന്ന സംഖ്യ,കന്‍സ്യുമേര്സിന്റെ തോന്ന്യാസ ബില്ലാക്കി പടച്ചു വിടുന്ന നിരുത്തരവാദികളെ നിലയ്ക്ക് നിര്‍ത്തിയെ മതിയാവൂ..ടെലിഫോണ്‍ ടിപ്പാര്‍ട്ട്മെന്റിലെ ബില്ലിംഗ് യൂനിറ്റ് എന്ന 'ഈജിയന്‍ തൊഴുത്ത്' ശുധീകരിക്കുവാന്‍ വകുപ്പുമന്ത്രി തന്നെ ചൂലും ഹാര്‍പ്പിക്കുമായിട്ടിറങ്ങണം    
                                                                                              --കെ.എസ്.നൗഷാദ് 



Thursday, October 6, 2011

അമ്പലപ്പുഴ നീര്‍ക്കുന്നം മാധവമുക്കിലെ റയില്‍വേ പാളത്തില്‍ അഞ്ചുമണിയുടെ ട്രെയിനിനു മുന്നില്‍ 
ചാടി ആത്മഹത്യചെയ്യാന്‍ തയ്യാറായി നില്‍ക്കുകയാണ് ചെല്ലമ്മ അന്തര്‍ജ്ജനം.
കയ്യിലൊരു പെട്ടിയുണ്ട്.അതുവഴി വന്ന അമ്പലപ്പുഴ വടക്ക്‌ ഗ്രാമ പഞ്ചായത്തന്ഗം,റസിയബീവി 
മരിക്കാനോരുങ്ങി നിന്ന ഈ അമ്മയെ കണ്ടു.നല്ല ഓമനത്തമുള്ള മുഖം !പ്രിയപ്പെട്ടവരൊക്കെ 
കയ്യോഴിഞ്ഞപ്പോള്‍ ജീവിതം വേണ്ടെന്നു തീരുമാനിച്ചതാകാം,ഈ സുന്ദരിയമ്മയെന്നു റസിയയ്ക്ക് തോന്നി.
പ്രായം എഴുപതിന് മേലുണ്ട്.റസിയ നിര്‍ബന്ധിച്ച് അവരെ പാളത്തില്‍ നിന്ന് പുറത്തുകൊണ്ടു വന്നു..
(മലയാള മനോരമയുടെ 'ഞായറാഴ്ച' പതിപ്പില്‍ നിന്ന്..)
ഇത് യഥാര്‍ത്ഥ ജീവിത കഥ !
ആ നേര്‍ രംഗങ്ങളില്‍ നിന്നാണ് ഈ ഹൃദയാക്ഷരങ്ങളുടെ പിറവി.
ഇവിടെ,ലക്ഷ്മിയമ്മയും റസിയയും ഹനീഫയും അച്ചുവും 
ആമിയും പ്രകാശനും സുബൈര്‍ ഉസ്താദും സ്വാമി ആത്മചൈതന്യയുമൊക്കെയായി
പുനര്‍ജനിക്കുമ്പോള്‍ കാലിക കേരളത്തിന്റെ പരിഛെദം കൂടിയാണ് 
വായനക്കാര്‍ക്ക് സംവേദനക്ഷമമാകുന്നത്.
സമ്മോഹനസമാനമായ ഒത്തിരി സ്നേഹമുഹൂര്ത്തങ്ങള്‍ 
സമ്മാനിച്ചുകൊണ്ടാണ് ഓരോ പേജുകളും നിങ്ങള്‍ക്കായി 
തുറക്കപ്പെടുന്നത്..കണ്‍കോണുകളില്‍ ഇത്തിരിഉറവകള്‍ വറ്റാത്തവര്‍ക്കായി 
ഒത്തിരി മാനവ സന്ദേശങ്ങളുമായ് ഇതാ സമര്‍പ്പിക്കുന്നു..
'തനിച്ചല്ല ഞാന്‍..'
i am not alone..... 


Monday, August 29, 2011

പെരുന്നാള്‍ !

എല്ലാം സഹിയ്ക്കും നാള്‍ 
എല്ലാം ത്യജിയ്ക്കും നാള്‍
എല്ലാം പൊറുക്കും നാള്‍ 
എല്ലാം മറക്കും നാള്‍ 
ഇത് പെരുന്നാള്‍ !
ഫണം!

പണമില്ലാതെ ജീവിച്ചാലും
'പണയപ്പെടുത്തി' ജീവിയ്ക്കരുത്..
പണയത്തിനുമേല്‍ പരുന്തു
വട്ടമിട്ടു പറക്കും..
നമ്മെ റാഞ്ചിക്കൊണ്ടു പോകയും ചെയ്യും..!
വൈകുന്തോറും പണയം ഫണമാകും;
തിരിഞ്ഞുകൊത്തും ;
വരിഞ്ഞുമുറുക്കും !
(പണയ വ്യാപാര സ്ഥാപനങ്ങള്‍ പൊറുക്കുക )