Thursday, October 6, 2011

അമ്പലപ്പുഴ നീര്‍ക്കുന്നം മാധവമുക്കിലെ റയില്‍വേ പാളത്തില്‍ അഞ്ചുമണിയുടെ ട്രെയിനിനു മുന്നില്‍ 
ചാടി ആത്മഹത്യചെയ്യാന്‍ തയ്യാറായി നില്‍ക്കുകയാണ് ചെല്ലമ്മ അന്തര്‍ജ്ജനം.
കയ്യിലൊരു പെട്ടിയുണ്ട്.അതുവഴി വന്ന അമ്പലപ്പുഴ വടക്ക്‌ ഗ്രാമ പഞ്ചായത്തന്ഗം,റസിയബീവി 
മരിക്കാനോരുങ്ങി നിന്ന ഈ അമ്മയെ കണ്ടു.നല്ല ഓമനത്തമുള്ള മുഖം !പ്രിയപ്പെട്ടവരൊക്കെ 
കയ്യോഴിഞ്ഞപ്പോള്‍ ജീവിതം വേണ്ടെന്നു തീരുമാനിച്ചതാകാം,ഈ സുന്ദരിയമ്മയെന്നു റസിയയ്ക്ക് തോന്നി.
പ്രായം എഴുപതിന് മേലുണ്ട്.റസിയ നിര്‍ബന്ധിച്ച് അവരെ പാളത്തില്‍ നിന്ന് പുറത്തുകൊണ്ടു വന്നു..
(മലയാള മനോരമയുടെ 'ഞായറാഴ്ച' പതിപ്പില്‍ നിന്ന്..)
ഇത് യഥാര്‍ത്ഥ ജീവിത കഥ !
ആ നേര്‍ രംഗങ്ങളില്‍ നിന്നാണ് ഈ ഹൃദയാക്ഷരങ്ങളുടെ പിറവി.
ഇവിടെ,ലക്ഷ്മിയമ്മയും റസിയയും ഹനീഫയും അച്ചുവും 
ആമിയും പ്രകാശനും സുബൈര്‍ ഉസ്താദും സ്വാമി ആത്മചൈതന്യയുമൊക്കെയായി
പുനര്‍ജനിക്കുമ്പോള്‍ കാലിക കേരളത്തിന്റെ പരിഛെദം കൂടിയാണ് 
വായനക്കാര്‍ക്ക് സംവേദനക്ഷമമാകുന്നത്.
സമ്മോഹനസമാനമായ ഒത്തിരി സ്നേഹമുഹൂര്ത്തങ്ങള്‍ 
സമ്മാനിച്ചുകൊണ്ടാണ് ഓരോ പേജുകളും നിങ്ങള്‍ക്കായി 
തുറക്കപ്പെടുന്നത്..കണ്‍കോണുകളില്‍ ഇത്തിരിഉറവകള്‍ വറ്റാത്തവര്‍ക്കായി 
ഒത്തിരി മാനവ സന്ദേശങ്ങളുമായ് ഇതാ സമര്‍പ്പിക്കുന്നു..
'തനിച്ചല്ല ഞാന്‍..'
i am not alone.....