Thursday, May 19, 2011

ചരിത്രം : 
ചാരിത്ര്യത്തിന്റെ ചരിത്രമെഴുതാനിരുന്ന 
എനിക്ക് 'സീത' എന്ന് മാത്രമെഴുതി 
ചരിത്രം അവസാനിപ്പിക്കേണ്ടി വന്നു ..!

ദക്ഷിണ മൂകാംബി
സര്‍ഗവരം നേടുവാന്‍
സ്വര്‍ഗകരം തേടി ഞാന്‍
ദക്ഷിണ മൂകാംബി നടയില്‍
ദക്ഷിണയാണമ്മേ ഈ കവിത
അക്ഷീണമംബികേ നിന്‍ സവിധം..
   കാരുന്ന്യസാഗരം കലയുടെ മര്‍മ്മരം
   തിരയടിച്ചുയരുന്നീ തിരക്കില്‍
   തിരിഞ്ഞൊന്നു നോക്കാതെ മിഴിയടച്ചിരുട്ടില്‍
   തിരയുന്നു മോഹിനീ നിന്‍ വിശ്വരൂപം..
നാടിന്‍റെ നെറുകയില്‍ നേരിതള്‍ താമര
ചെറിലേക്കാഴാതെ താപസീ നിന്‍ നില  എന്നഹങ്കാരങ്ങള്‍..എന്നഹംഭാവങ്ങള്‍..
നിന്‍ നടയിലോടുങ്ങട്ടെ;എന്‍ നന്മ ഉണരട്ടെ..

ഡാഡി-മമ്മി
അച്ഛനും വാപ്പ്യ്ക്കും
ചന്തം പോരാഞ്ഞു ഞാന്‍
വിളിച്ചൂ-'ഡാടീ..'
അമ്മയും ഉമ്മയും നാവില്‍ വരാഞ്ഞ്
ഞാന്‍ വിളിച്ചൂ-'മമ്മീ..'
പട്ടിയെ പേടിച്ചു
വീട്ടിലെയ്ക്കോടിയ
പട്ടാപ്പകല് മാത്രം
ഞാന്‍ വിളിച്ചൂ-
'എന്ടമ്മോ.!!.'
-ആകെത്തുക-
ഉറച്ച്ചെഴു'തുക'
ഉറക്കെയെഴു'തുക'
ഉറങ്ങാതെയെഴു'തുക'
ഉണര്‍വോടെയെഴു'തുക'
ഉത്തരം നല്‍കിയെഴു'തുക'
അഹന്തയെ അക'ത്തുക'
'തുക' തേടിയെത്തും നിശ്ചയം..!
എഴുത്ത്
കരുതിയെഴുതണം
കരുണ ചോരരുത്
കരുത്തിലെഴുതണം
പരത്തിയെഴുതരുത്
വിശപ്പോടെയെഴുതണം
വിരട്ടിയെഴുതരുത്
വില വാങ്ങിയെഴുതണം
വില  പേശിയെഴുതരുത്.