Monday, January 16, 2012

എഴുതാപ്പുറങ്ങള്‍ -2--------

ഇരുച്ചക്ക്ര സഞ്ചാരം 
ഇരുപത്തൊന്നു കഴിഞ്ഞു മതി !

ശവക്കുഴികളൊരുക്കുന്ന പൊതുവഴികളെ പോലെ തന്നെ പ്രധാനമാണ് ,
പൊതുനിരത്തിലെ ചെത്തുവീരന്മാരുടെ ചെയ്തികളും! അപകടങ്ങളുടെ അനുദിനമുള്ള കണക്കു
പരിശോധിച്ചാല്‍ ,ഇരുചക്രവാഹന സന്ചാരികള്‍ മുന്നിട്ടു നില്‍ക്കുന്നു.
അറിഞ്ഞുകൊണ്ട് അത്യാഹിതങ്ങളുടെ വായിലേയ്ക്ക് ചക്ക്രമുരുട്ടുന്നവരിലേറെയും കോളേജ് വിദ്യാര്ധികളാണ്.
നഗരത്തിരക്കിലൂടെ മൂളിപ്പറക്കുന്ന കുമാരന്മാരില്‍ പലരും അവശ്യ സഞ്ചാരത്തിനു വാഹനം ഉപയോഗിക്കുന്നവരല്ല.
'ഷൈന്‍' ചെയ്യുക മാത്രമാണ് ഉദ്ദേശമെന്നു അവര്‍ തന്നെ സമ്മതിച്ചു തരും. ട്രാഫിക് നിയമങ്ങളെയും ഗട്ടര്‍ റോഡുകളെയും
അവഗണിച്ചു അതിശീക്ക്രം പായുന്ന കൌമാരപ്രായക്കാരുടെ ബൈക്കുകളില്‍ മിനിമം മൂന്ന് പേരാണ് യാത്ര.
പക്വത എത്താത്ത പ്രായത്തിലുള്ള ഈ കുതിപ്പ് മരണത്തിലേയ്ക്കാണ്. നടുറോഡില്‍ തലച്ചോറ് തകര്‍ന്നു ,ചോരയില്‍
കുളിച്ചോടുങ്ങുന്ന ഭൂരിഭാഗം ഇരുച്ചക്ക്ര സഞ്ചാരികളും ഇരുപതില്‍ താഴെ പ്രായമുള്ളവരാകുമ്പോള്‍,ദുരന്തം
എങ്ങിനെ കടന്നു വന്നുവെന്ന് ഊഹിയ്ക്കാവുന്നതെയുള്ളൂ.
ദൈനംദിനം ഉയര്‍ന്നുകൊണ്ടിരിക്കുന്ന അപകടനിരക്കിനു കടിഞാണിടുവാന്‍ ,നിയമത്തെയും നിരത്തുകളെയും പരിപാലിക്കുന്നവര്‍ക്ക്
കഴിയണം. 21 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കാതിരിക്കുക എന്നതാണ്
ഏറ്റവും പ്രായോഗികവും ലളിതവുമായ നടപടി. ലൈസന്‍സ് ഇഷ്യു ചെയ്യുന്നതിന്റെ ഇപ്പോഴത്തെ പ്രായപരിധി പതിനെട്ടാണ്.
അത് ഇരുപത്തോന്നാക്കുന്നതോടെ ചെത്തുവീരന്മാരുടെ വണ്ടികള്‍ കളം വിടും. മീശ മുളയ്ക്കാത്ത മക്കളുടെ
ജീവന്‍ മാതാപിതാക്കള്‍ക്ക് നഷ്ടപ്പെടുകയുമില്ല.
ഇന്ധന ലാഭം രാജ്യത്തിന്റെ അടിയന്തിരാവാശ്യമായി മാറിയിരിക്കുന്ന ഈ ഘട്ടത്തില്‍ ഇത്തരമൊരു നിയമം അനല്‍പ്പമായ
പ്രയോജനം ചെയ്യുമെന്ന് ഉറപ്പ് .കാമ്പസ് വളപ്പുകളില്‍ നിന്ന് കുമാരന്മാരുടെ കുതികുതിപ്പന്‍ വണ്ടികള്‍ അപ്രത്യക്ഷമാകുമ്പോള്‍
ഗുരുക്കന്മാരുടെ മനസ്സിലെ ആധിയും വിട്ടകലും.
ഓടിക്കുന്ന വണ്ടിയില്‍ ഓവര്സ്പ്പീടും ഓവര് ഷൈനിങ്ങും പാടില്ലെന്ന തത്വം മറന്നു ,മരണത്തെ അഭിവാദ്യം ചെയ്തു
പായുന്ന കൊച്ചനുജന്മാര്‍ക്കു നിയമത്തിന്റെ വിലക്ക് വന്നാല്‍ അതനുസരിച്ചേ മതിയാകൂ..
----------കെ .എസ്.നൗഷാദ്

No comments:

Post a Comment